Monday, February 27, 2012

ഒളിച്ചോട്ടം.

കള്ളനാണെന്നറിഞ്ഞിട്ടും
അയാൾക്കൊരു
നല്ലവാക്ക്
സമ്മാനമായി നൽകിയ
ഇരയോട്
കള്ളന്
എന്തെന്നില്ലാത്ത ബഹുമാനം തോന്നി.
ഒരിയ്ക്കലും കിട്ടാത്ത നല്ല വാക്കുകൾ!
“എനിയ്ക്കിതാദ്യത്തെ അനുഭവമാ. പ്രത്യുപകാരമായി എന്താ ഞാൻ നൽകേണ്ടത്?”
കള്ളൻ ചോദിച്ചു.
“വേണ്ട, എനിക്കൊന്നും വേണ്ട. താങ്കൾ ഓടി രക്ഷപ്പെട്ടാൽ മാത്രം മതി.”
ഇരയുടെ ഈ മറുപടി കേട്ട കള്ളന് ,
അയാളോട് വല്ലാത്ത സ്നേഹം തോന്നി.
അതു പ്രകടിപ്പിക്കാൻ നിൽക്കാതെ,
കള്ളൻ തന്റെ ഇരയുടെ ആജ്ഞ അനുസരിച്ചു.
പിന്നെ ഒരോട്ടമായിരുന്നു....
ആ ഓട്ടം
എന്നെന്നേക്കുമായി മോഷണത്തിൽ നിന്നുമുള്ള ഒളിച്ചോട്ടമായിരുന്നു.

കനിവ്

നിവിന്റെ ആൾരൂപമെന്ന
ചെല്ലപ്പേരു കിട്ടിയ അയാൾ,
സാമ്പത്തിക സ്ഥിതി വഷളായപ്പോൾ
ഉള്ളതെല്ലാം വിറ്റുപെറുക്കി നാടുവിട്ടു .
ഇടക്കാലം കൊണ്ട് പാപ്പരായി
തിരികെ നാട്ടിലെത്തിയ അയാളോടാവട്ടെ,
ആരും കനിവുകാട്ടിയില്ല.


















































































































































































































Monday, February 20, 2012

ചികിത്സ

ന്റെ സുഹൃത്തിന്റെ ചികിത്സാർത്ഥം
കാൻസർ സെന്ററിൽ കൂടെക്കൂടെ വന്നപ്പോഴൊക്കെ
അയാൾ അവളെ കണ്ടിരുന്നു.
കീമോ തെറാപ്പിയ്ക്കു ശേഷമുള്ള
അവളുടെ അസ്വസ്ഥതകൾ കണ്ട്
 അയാളും അവൾക്കു ധൈര്യം കൊടുത്തിരുന്നു.
എങ്കിലും ആരെയും ആകർഷിക്കുന്ന അവളുടെ കാർകൂന്തൽ
 അയാളെയും അലട്ടിയിരുന്നു.
പിന്നീട് അയാൾ അവളെ കണ്ടപ്പോൾ
അവളുടെ കൊഴിഞ്ഞ മുടി
 അയാളുടെ ഇടതൂർന്ന മുടിക്കൊപ്പം വളർന്നിരുന്നു.
 ഇക്കുറി സ്വന്തം ചികിത്സക്കു വേണ്ടിയാണ്
താനും വന്നതെന്ന സത്യം
 അവൾ അറിയരുതെന്ന നിർബന്ധമുള്ളതിനാൽ
 അവളെ  കണ്ടില്ലെന്ന മട്ടിൽ
 അയാൾ പരിശോധനാ മുറിയിലേക്ക് പാഞ്ഞു.