Friday, September 14, 2012

അമിട്ട്

കുളിമുറിയിലെ ടാപ്പ് അടച്ചിട്ടും അടയാതെ വന്നതിനാൽ, ബക്കറ്റിലേയ്ക്ക് ഓരോ തുള്ളി വെള്ളം വീഴുന്ന ഒച്ച കേട്ടപ്പോൾ അവൾക്ക് അമിട്ടിന്റെ ശബ്ദം പോലെ തോന്നി. അടുത്തിടെ പടക്ക നിർമ്മാണശാലയ്ക്കു തീപിടിച്ചതും, നിരവധി പേർ മരിച്ചതും അവളോർത്തു.  ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട അഞ്ചു വയസ്സുകാരനെ അവൾക്കു മറക്കാനാവുന്നില്ല. മക്കളില്ലാത്തതിന്റെ പേരിൽ തന്നെ ഉപേക്ഷിച്ചു പോയ ഭർത്താവിന്റെ പരുഷ വാക്കുകൾ അവൾക്കോർമ്മ വന്നു. എന്തു വന്നാലും ആ അഞ്ചു വയസ്സുകാരനെ തന്റെയൊപ്പം കൂട്ടാനുള്ള ശ്രമമായിരുന്നു, പിന്നീടവളുടേത്. ശ്രമം വിജയിച്ചു . കുഞ്ഞിനോടൊപ്പം വീട്ടിലെത്തിയപ്പോഴാകട്ടെ, “അവളുടെ തലയ്ക്കു നല്ല സ്ഥിരമില്ലെ”ന്ന മറ്റൊരമിട്ട് അന്നാട്ടിൽ പൊട്ടിയിരുന്നു.

3 comments:

Unknown said...

നല്ലൊരു ചെറുകഥ

Yasmin NK said...

നല്ല കഥ.

ajith said...

കൊച്ചുകൊച്ചുകഥകളാണെങ്കിലും ഭംഗിയുണ്ട്